രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ തങ്ങളേ? കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാര്‍മിനാറിനോട് ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ പൂജ ആരംഭിച്ചു, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ചുപോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലില്‍ക്കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മാറുന്നുണ്ടെങ്കില്‍ അത് തുറന്നുപറയും. യുഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ ലീഗിന് ഒരായിരം കാരണങ്ങളുണ്ട്. എന്നാല്‍ മുന്നണി മാറാന്‍ ഒരു കാരണവുമില്ല.
തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പിഎംഎ സലാം പരാമര്‍ശം നടത്തിയത്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു.
"കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്"കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു. കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ വിശപ്പ് ഇരട്ടിച്ചപോലായി. തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു.
ഇടതുസര്‍ക്കാരിന്റെ ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിസ്മയിപ്പിക്കുന്ന വിജയമാണിതെന്നും ഈ വിജയം യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാദിഖലി തങ്ങളെ ക്ഷണിച്ചത് ഔചിത്യബോധം കൊണ്ടാണത്രേ. അതുവഴി സിപിഎം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും ഇങ്ങേര് ശ്രമിച്ചുനോക്കുന്നുണ്ട്.
ഇടതുസര്‍ക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവര്‍ക്കും സാദിഖലി തങ്ങള്‍ നല്‍കുന്ന സന്ദേശമാണിതെന്നും കോണ്‍ഗ്രസ് നേതാക്കളും വാ തുറന്നാല്‍ പിണറായിയെ തെറിപറയുന്ന ലീഗിലെ കോണ്‍ഗ്രസ് തലച്ചോറുളള 'കോണ്‍ലീഗുകാരും' സൈബര്‍ പച്ചപ്പടയും ഇതുകണ്ട് പഠിക്കണമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിഷമ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതില്‍ ലീഗിന് സന്തോഷമേയുളളു. ഇഡിയുള്‍പ്പെടെയുളള ശക്തികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന നീച പ്രവര്‍ത്തികളെ അപലപിക്കുന്നു.